Friday, October 25, 2013

രാഘവന്‍ മാസ്റ്റരില്ലാത്ത “ശരവണം“


തൊണ്ണൂറ്റി ഒമ്പതാമത്തെ വയസ്സില്ഒരാള്നിര്യാതനാകുമ്പോള്അകാല മരണം എന്നു വിശേഷിപ്പിയ്ക്കാനാകില്ല. പക്ഷെ രാഘവന്മാഷിന്റെ മരണം അപ്രതീക്ഷിതമായിരുന്നു എന്ന് തീര്ച്ചയായും പറയാം. പ്രായാധിക്യത്താലുള്ള അസുഖങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും മാഷ്തീരെ കിടപ്പിലായിരുന്നില്ല. “ശരവണ”ത്തില്തന്നെ കാണാനെത്തുന്ന ആരാധകര്‍, സുഹൃത്തുക്കള്‍, ശിഷ്യര്എന്നിവരോടൊക്കെ നിറപുഞ്ചിരിയുമായി, ശിശുസഹജമായ നിഷ്കളങ്കതയോടെ ഹൃദയം തുറന്ന് സംസാരിക്കാനും അദ്ദേഹത്തിന്ഉത്സാഹമായിരുന്നു. മാസ്റ്ററുടെ നൂറാം പിറന്നാള്അതിവിപുലമായി ഡിസമ്പര്മാസത്തില്ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു തലശ്ശേരിയും, കേരളവും. അപ്പോഴാണ്ആകസ്മികമായി രാഘവന്മാസ്റ്റര്വിട പറയുന്നത്‌.

നാലുമാസം മുമ്പ്ശരവണത്തില്പോയി മാഷെ കണ്ട്കുറച്ചുനേരം ചിലവഴിച്ച്തിരിച്ചെത്തി എഴുതിയ ഒരു ബ്ലോഗ്കുറിപ്പ് അവസാനിപ്പിച്ചത് വരികളോടെയായിരുന്നു


"സാര്ത്ഥകമായ ഒന്നര മണിക്കൂറിനു ശേഷം പിരിയുമ്പോള്വീണ്ടും വരണമെന്ന് പറഞ്ഞാണ്സംഗീതലോകത്തെ മുത്തച്ഛന്ഞങ്ങളെ യാത്രയാക്കിയത്‌. വരും തീര്ച്ചയായും വന്നു കാണും എന്ന് മനസ്സില്ഉറപ്പിച്ച്ഞങ്ങള്വിട പറഞ്ഞു"

 
ഇനി ശരവണത്തില്മാഷില്ല. ഒരു പാടു നല്ല ഓര്മ്മകളും, താന്ഈണം കൊടുത്ത്പ്രശസ്തമാക്കിയ നൂറു കണക്കിന്ഗാനങ്ങളും നമുക്ക്നല്കി മാഷ്യാത്രയായി. മാസ്റ്ററുടെ കുടുംബാംഗങ്ങളുടേയും ആരാധകരുടേയും ദു:ഖത്തില്ഞാനും പങ്കു ചേരുന്നു.



No comments: