Tuesday, December 2, 2014

ചെന്നൈ ഡയറി ചില കൂടിക്കാഴ്ച്ചകള്‍, ചില സംഗീതാനുഭവങ്ങള്‍


Sept 29
ചെന്നൈ മഹാനഗരത്തിലേയ്ക്ക്‌, മാളുവിന്റെ അടുത്തേയ്ക്ക്പോകുകയാണ്‌.. കുറച്ചുദിവസം അവിടെയാകും. അച്ചാച്ചനുംമമ്മയും വരുമ്പോള്കൊണ്ടുചെല്ലേണ്ട വസ്തുവഹകളുടെ നീണ്ട ഒരു ലിസ്റ്റ്മാളു തന്നിട്ടുണ്ട്‌. അതും, അതിനു പുറമെ വാല്യൂ ആഡഡ്ചക്ക മാങ്ങ തേങ്ങാദികളുമൊക്കെയായപ്പോള്‍ More luggage.... less comfort നിലയിലായി. സാരമില്ല. നാം സ്നേഹിക്കുന്നവര്ക്കും നമ്മെ സ്നേഹിക്കുന്നവര്ക്കുമായാണല്ലോ അദ്ധ്വാനിക്കേണ്ടതും ഭാരം ചുമക്കേണ്ടതും. അതിനാല്ഇതും സന്തോഷം 

Oct 5

ഇന്നലെ ചെന്നൈ പോണ്ടിബസാറി വെച്ചു പരിചയപ്പെട്ട ഒരു മലയാളത്താ സംഭാഷണത്തിനിടയി
"
ഞങ്ങ അച്ഛന്റെ ചെറുപ്പത്തി ഇവിടെ വന്നു കൂടിയതാ. ഒരു അറുപത്കൊല്ലം മുമ്പ്‌. അച്ഛനു ഏകദേശം സാറിന്റെ പ്രായം വരും. ഇപ്പോ എഴുപത്തഞ്ചായി"
(
ആത്മഗതം: ഹെന്റമ്മോ എനിയ്ക്ക്എഴുപത്തഞ്ച്എന്ന്)
പ്രകാശം " ങാ, അച്ഛനു രണ്ടു വയസ്സിന്റെ കുറവേയുള്ളൂ. എനിയ്ക്കിത്എഴുപത്തേഴ്നടപ്പാ"
കക്ഷിക്ക്സന്തോഷമാകട്ടെ.

Oct 11

കോഴിക്കോട്ഗുരുവായൂരപ്പ കോളേജിലെ രണ്ടു പൂർവ്വവിദ്യാർത്ഥികൾ ചെന്നൈയി വെച്ചു കണ്ടപ്പോ
Nedungadi Haridas എന്ന ഹരിയേട്ട കോളേജ്വിട്ടത്‌ 1965. ഈയുള്ളവ അവിടെയെത്തിയത്‌ 1964ലും. നേരി കണ്ടുമുട്ടുന്നത്ഇതാദ്യം. അഞ്ചു പതിറ്റാണ്ടോളമായി ചെന്നൈയി വേരുറപ്പിച്ച ഹരിയേട്ട ആയുർവ്വേദചികിത്സാരംഗത്തു മാത്രമല്ല തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളത്‌. സംഗീതം, നാടകം, സിനിമ, സാമൂഹ്യസേവനം തുടങ്ങി അദ്ദേഹം കൈവെക്കാത്ത മേഖലക ചുരുക്കം. നല്ല സംഭാഷണചതുരനായ ഹരിയേട്ടനോടൊത്തു ചിലവഴിച്ച മണിക്ക്‌Uറുക രസകരവും വിജ്ഞാനപ്രദവുമായിരുന്നു. സന്തോഷകരവും.

Oct 25

ർണ്ണാടിക്സംഗീത ആസ്വാദകർക്ക്ഉത്സവകാലമാണു ചെന്നൈയിലെ ഡിസമ്പ ജനുവരി മാസങ്ങ. പ്രശസ്തരും വളർച്ചയുടെ പടവുക കയറുന്ന യുവപ്രതിഭകളുമെല്ലാം പങ്കെടുക്കുന്ന സംഗീതസദസ്സുക മ്യൂസിക്ക്അക്കാഡമിയിലും മറ്റു നിരവധി സഭകളിലും അരങ്ങേറും. ചെന്നൈ സഭകളിലെ പരിപാടികളി പങ്കെടുക്കാ ക്ഷണിക്കപ്പെടുക എന്നത്വലിയ അംഗീകാരമായി കണക്കാക്കിയിരുന്ന ഒരു കാലവും ഉണ്ടായിരുന്നു..കേരളമടക്കമുള്ള അയൽസംസ്ത്ഥാനങ്ങളിൽ നിന്ന് ചെന്നൈ മുൂസിക്ക്സീസണി ധാരാളം പേ സ്ഥിരമായി സംഗീതാസ്വാദനത്തിനു ഇവിടെ എത്തുന്നു.
ഒക്ടോബറിലും കച്ചേരികൾക്ക്ക്ഷാമമുണ്ടായിരുന്നില്ല. എങ്കിലും പോയത്രണ്ടു ഗാനമേളകൾക്കായിരുന്നു. കെ എസ്ചിത്ര, മനോ, മധു ബാലകൃഷ്ണ എന്നിവരുടെ ഗാനമേളയ്ക്കും വിജയ്പ്രകാശിന്റെ നേതൃത്വത്തി നടന്ന ഫ്യൂഷ മ്യൂസിക്കിനും. രണു സന്നദ്ധ സംഘടനകളുടെ ധനശേഖരണത്തിനായി നടത്തിയ പരിപാടികളായിരുന്നു ഇവ. വിജയ്പ്രകാശിന്റെ പരിപാടിയി സ്റ്റീഫ ദേവസ്സി അടക്കമുള്ള കലാകാരന്മാ ഉണ്ടായിരുന്നു.

OCT 26


പോളി ർഗ്ഗീസിന്റെ മോഹനവീണ
ചില ദിവസങ്ങ ഇങ്ങിനെയാണു. തികച്ചും അപ്രതീക്ഷിതമായി ആനന്ദത്തിന്റെ നിമിഷങ്ങ നമുക്കു സമ്മാനിയ്ക്കും. പോളി ർഗ്ഗീസ്എന്ന കലാകാരനെ അറിയുന്നത്മനോജിന്റെ  എഫ്ബി പോസ്റ്റുകളിലൂടെ മാത്രം. ഇന്നലെ രാത്രി ഷംസ്ബാലുശ്ശേരിയുടെ ഒരു മെസ്സേജ്‌. പോളി ചെന്നൈയിലാണെന്നും കൂടെ ഫോ നമ്പറും. പിന്നെ മടിച്ചില്ല, വിളിച്ചു. ചിരപരിചിതരെപ്പോലെ സംസാരിച്ചു. ഇന്ന് രാവിലെ വീട്ടി ചെന്നു കാണാനുള്ള ക്ഷണവും കൈക്കലാക്കി.
ലോകപ്രശസ്ത സംഗീതജ്ഞനായ, ഗ്രാമ്മി അവാർഡ്നേടിയ, മോഹ വീണ എന്ന സംഗീതോപകരണം രൂപകൽപ്പനചെയ്ത പണ്ഡിറ്റ്വിശ്വമോഹ bhattinte
പ്രിയശിഷ്യനാണു പോളി. വളരെ ചെറുപ്പത്തിൽത്തന്നെ ശാന്തിനികേതനി പഠനം. ഒട്ടേറെ തന്ത്രി, താളവാദ്യങ്ങ കൈകാര്യം ചെയ്യാനുള്ള കഴിവ്ർജ്ജിച്ച പോളി തന്റെ ഗുരുവിനെത്തേടിയുള്ള യാത്ര തുടരുകയായിരുന്നു. ഒരു സൂഫി ജീവിതം.. അവസാനം എത്തിച്ചേർന്നു, പണ്ഡിറ്റ്ജിയുടെ അടുക്ക. പിന്നെ ഗുരുകുല സമ്പ്രദായത്തി ദീ ഘകാല പഠനം. ദേശ-വിദേശങ്ങളി എണ്ണമറ്റ വേദികളി അവതരിപ്പിച്ച പരിപാടിക. സംഗീതത്തിനായി സമർപ്പിച്ച ജീവിതം.
പോളി വെറുമൊരു സംഗീതജ്ഞ മാത്രമല്ല. ഒരു കവിയും സാഹിത്യകാര്യങ്ങളി അവഗാഹമുള്ള നല്ല വായനക്കാരനും കൂടിയാണു. താ കടന്നുവന്ന വഴികളെക്കുറിച്ച്വിശദമായി സംസാരിച്ച പോളി അര മണിക്ക്‌Uറോളം മോഹനവീണാവാദനവും നടത്തി.
ർമ്മയിൽ സൂക്ഷിക്കാ കുറെ നല്ല നിമിഷങ്ങ ൽകിയ  പോളി ർഗ്ഗീസിനു നന്ദി

OCT 31


ഇതും അവിചാരിതം....
നാട്ടിലേയ്ക്കുള്ള തിരിച്ചുപോക്കിനു രണ്ടു ദിവസം മാത്രം അവശേഷിക്കെ ഇന്നും ഒരു കച്ചേരി ആസ്വദിക്കാ അവസരമൊത്തു. ശെമ്മാങ്കുടി സ്വാമിയുടെ പ്രിയശിഷ്യ പാലാ സി കെ രാമചന്ദ്രന്റെ സംഗീതക്കച്ചേരി. പാലാ സി കെ യുടെ 50 ർഷം നീണ്ട സംഗീതസപര്യയ്ക്ക്ആദരമർപ്പിച്ച്ചെന്നൈ ശ്രീകൃഷ്ണ ഗാനസഭ ഒരുക്കിയ അനുമോദനച്ചടങ്ങ്ഹൃദ്യമായിരുന്നു. പാലായുടെ സംഗീതജീവിതം ർഹിക്കുന്ന അംഗീകാരം. ഗുരു ശെമ്മാങ്കുടിയുടെ ർമ്മദിനം തന്നെ ചടങ്ങിനു തിരഞ്ഞെടുത്തത്ഉചിതമായി.
പാലായെ അനുമോദിച്ചുകോണ്ട്പദമഭൂഷ പി എസ്നാരായണസ്വാമി, വി വി സുന്ദരം എന്നിവ സംസാരിച്ചു. അനുമോദനങ്ങൾക്കും ആശംസകൾക്കും നന്ദി പ്രകാശിപ്പിച്ചശേഷം പാലായുടെ സംഗീതവിരുന്ന് ആരംഭിച്ചു. ആദിത്യ പ്രകാശ്അനുധാവനം ചെയ്ത കച്ചേരിക്ക്വി വി രവി (വയലി), മന്നാർഗ്ഗുഡി ഈശ്വര (മൃദംഗം), നേർക്കുന്നം ശങ്ക (ഗഞ്ചിറ) എന്നിവ പക്കമേളമൊരുക്കി. സ്വാമി ജനപ്രിയമാക്കിയ കൃതികളടക്കം പതിവുപോലെ പാല മനോഹരമായി പാടി.
(രാവിലെ പത്രം വഴിയാണു പരിപാടിയുടെ വിവരം അറിയുന്നത്‌. പിന്നെ പാലായുടെ മക Jayaram Ramachandran വഴി ലഭിച്ച ടെലിഫോ നമ്പറി ബന്ധപ്പെട്ടു. പരസ്പരം "കണ്ടിട്ടും കേട്ടിട്ടും" കുറേയേറെക്കാലമായിരുന്നെങ്കിലും , അദ്ദേഹം എന്നെ മറന്നിരുന്നില്ല. കുടുംബവിശേഷങ്ങളടക്കം പങ്കുവെച്ച്വൈകീട്ട്കാണാമെന്നുറപ്പിച്ചാണു സംഭാഷണം നിർത്തിയത്‌. പാലായുടെ മക ജയറാമിനെ പരിചയപ്പെടാനും പരിപാടി നിമിത്തമായി)

Nov 3


ബൈ ബൈ മാളു, ബൈ ബൈ ചെന്നൈ
ഇന്നേക്ക്സായംകാലം ഊരുക്ക്തിരുമ്പിപ്പോകിറത്‌. ചെന്നൈയിലെ അഴകാന ദിനങ്കൾക്ക്എല്ലാരുക്കും നന്റ്രി. വീണ്ടും സന്ധിയ്ക്കും വരെ വണക്കം