Monday, March 30, 2015

കൊച്ചിയിൽനിന്നു കിട്ടിയ കൊച്ചല്ലാസന്തോഷങ്ങൾ 1



ബിനാലെ, സൈകതം പ്രസിദ്ധീകരിക്കുന്ന ആറു പുസ്തകങ്ങളുടെ പ്രകാശനം, കുറച്ചു കൂടിക്കാഴ്ചകൾ എന്നിവയായിരുന്നു മൂന്നുദിവസം നീണ്ട കൊച്ചിവാസത്തിനു പ്രേരകമായ പരിപാടികൾ.
“കനപ്പെട്ട കാരിക്കേച്ചറിസ്റ്റ്” എന്ന എന്ന വിശേഷണത്തിന് എന്തുകൊണ്ടും അർഹനായ ( ഭാരം 139 കിലോയാണെന്ന് അദ്ദേഹംതന്നെ അറിയിക്കുന്നു !!) സജീവുമായുള്ള കൂടിക്കാഴ്ച്ചക്ക് സഹായിച്ചത് മനോജ് രവീന്ദ്രൻ. തന്റെ തിരക്കുകളെല്ലാം മാറ്റിവെച്ച് മനോജ് കാറുമായെത്തി. സജ്ജീവ് ഇപ്പോൾ താമസം തൃപ്പുണിത്തുറയിൽ. മനോജാണെങ്കിൽ ഇതുവരെ പുതിയ വീട്ടിൽ പോയിട്ടുമില്ല. വീട്ടിലേക്കുള്ള വഴി ചോദിച്ച് ചോദിച്ച് ഞങ്ങൾ അവസാനം സജ്ജീവ് സവിധത്തിലെത്തി പ്രതിയെ കൺനിറയെ കണ്ടു.
ഇൻകം ടാക്സ് വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥനായ സജ്ജീവിന്റെ പ്രധാന ഹോബി കാർട്ടൂൺ/ കാരിക്കേച്ചർ വരയും സംഗീതാസ്വാദനവുമാണ്. നല്ലപാതി സംഗീതവിദുഷിയും കൂടിയാകുമ്പോൾ സംഗതി കുശാൽ. സജ്ജീവിന്റെ “ഒരു മിനിറ്റ് കാരിക്കേച്ചറുകൾ” പ്രസിദ്ധം. ഏതാണ്ട് ഒരു ലക്ഷത്തോളം ആളുകളെ പടത്തിലാക്കിയെങ്കിലും മതിയായ രേഖകളില്ലാത്തതിനാൽ ഗിന്നസ്സിൽ കയറിപ്പറ്റാനായില്ലെന്നുമാത്രം.
ഏതായാലും ഞാൻ പടത്തിലായി. സജ്ജീവ് എന്നെ വരക്കുന്നു, വരച്ച പടത്തിന്റെ ഒരു ഫോട്ടോ, പിന്നെ ഞങ്ങൾ ഒരുമിച്ചുള്ള ഒരു ഫോട്ടോവും. എല്ലാം എടുത്തുതന്നത് മനോജ് തന്നെ.
വരയും പാട്ടും സരസസംഭാഷണവുമായി രണ്ടു മണിക്കൂർ. സന്തോഷം

                                                     സജീവ് എന്റെ കാരിക്കേച്ചർറചനയിൽ

                                                                        സജീവിനൊപ്പം

                                                                   
                                                  സജീവ് വരച്ച കാരിക്കേച്ചറുമായി ഞാൻ



                                                   

No comments: